നിറം ഉള്ള ദേഹത്തിൻ രൂപമാർന്നു..
നിറയുന്നു ചുറ്റിലും നിറം ഇല്ലാതെ..
നിണമില്ല നിനാവില്ല നിറവുമില്ല..
നിറയുന്ന രൂപത്തിൻ മണവുമില്ല..
പകൽ വന്നു പകലോന്റെ വെളിച്ചവുമായ്..
പരന്നപ്പോൾ പടരുന്ന ഇരുള് രൂപം..
പുലരിയിൽ കിഴക്കൊട്ട് നോക്കി നിൽക്കെ.
പുറകിലായി തെളിയുന്ന കറുത്ത രൂപം..
ഉച്ചക്ക് കാലടിക്കടിയിലായി..
ഉഴറുന്നു ഉറുമ്പിന്റെ കുറുമ്പ് പോലെ..
പടിഞ്ഞാറു പന്തലിച്ചു കിടക്കും സൂര്യൻ..
പണിഞ്ഞിതാ തന്നുവല്ലോ..
പല നിറങ്ങൾ..
അറിയുവാൻ ഒന്നുമാത്രം ബാക്കിയാക്കി..
അരൂപ്പിയാം വെളിച്ചതിൻ വികൃതിയായി..
നിഴൽ മുന്നിൽ വന്നുവെങ്കിൽ..
നിനച്ചു കൊൾക..
നിറം തരും വെളിച്ചം നിൻ പിന്നിലുണ്ട്..
No comments:
Post a Comment