Sunday, September 16, 2007

കൌമാര‍സ്വപ്നങ്ങള്‍

പണ്ടൊ‌രുനാളിലാ മകരമാസത്തിലങ്ങ്-
അമ്പലത്തില്‍ കൊടിയേറിനില്‍ക്കെ.
ഇല്ലാത്തഭക്തിയാല്‍ കൈകൂപ്പിനില്‍ക്കുമെന്‍
‍കണ്‍കവര്‍‌ന്നാകൊച്ചുതമ്പുരാട്ടി‍.

നിലവിളക്കിനൊളി വാരിപൂണര്‍ന്നു-
പ്രകാശം പരത്തുമാപൂമുഖത്തില്‍.
കണ്ണിമക്കാതൊട്ടു നോക്കിഞാന്‍നിന്നുപോയ്-
ചുറ്റും മറന്നുപോയെന്നപോലെ.

പ്രണയസമാരംഭ താളംമുഴക്കിയെന്‍-
ഹൃദയം തുടിച്ചതിരുദ്രമായി.
കരളിലുംപ്രണയമാം കാര്‍കൊണ്ടല്‍പെയ്കയാല്‍-
കുളിര്‍പടര്‍ന്നേറിയെന്‍ മേനിയാകെ.

ഒളികണ്ണുകൊണ്ടൊന്നുനോക്കി പിരിഞ്ഞുപോയ്-
ഒളിവിതറുമാകൊച്ചുതമ്പുരാട്ടി.
ആചെറുകണ്‍കടാക്ഷത്തിന്‍ നിഗൂഢത-
ചിക്കിചികഞ്ഞു ഞാന്‍വീട്ടിലെത്തി.

അന്നത്തെരാവിലെന്‍‌ ചിന്തതന്‍ചിറകേറി-
ഏറെപറന്നൊന്നുറങ്ങും വരെ.
നിന്ദ്രയില്‍ഞാന്‍കണ്ട സ്വപ്നത്തിലൊക്കെയും-
ആ മിഴിപൂക്കള്‍നിറഞ്ഞുനിന്നു.

രാവിന്റെഇരുളിലെന്‍ അരികത്തുവന്നെന്റെ-
മേനിയില്‍ മെല്ലവള്‍തൊട്ടുണര്‍ത്തി.
മോഹങ്ങളേറ്റി തളര്‍ന്നൊരെന്‍നെഞ്ചിലാ-
പൂമൂഖം‌മെല്ലെ അണച്ചിരുന്നു.

കുങ്കുമപൂമ്പൊടി പടരാന്‍‌കൊതിക്കയാല്‍-
കുളിരേറിനില്‍ക്കുമാ മൂര്‍ധാവിലെന്‍.
കൈകളാലാകരിം കാര്‍കൂന്തല്‍മാറ്റിഞാന്‍-
ചുംബനത്തിന്‍ പൂക്കള്‍ചാര്‍ത്തിനല്‍കി.

തേനിറ്റുനില്‍ക്കുമാ ചുണ്ടില്‍നിന്നൊരുതുള്ളി-
തേനൊന്നുനുകരുവാന്‍ വെമ്പിമോഹം.
മെല്ലെയെന്‍ചുണ്ടുകള്‍ ശലഭമാക്കീദാഹം-
ആരാവിലാവോളം തേന്‍നുകര്‍ന്നു.

മകരമാസകുളിര്‍ കാറ്റിന്റെകൈകള്‍പോല്‍-
ഏറെ തണുപ്പാര്‍ന്നൊരാകൈയുകള്‍.
വിറയാര്‍ന്നെന്‍ മേനിയെ മെല്ലെതലോടവെ-
നെഞ്ചിലൊ കാമംനുരഞ്ഞുപൊങ്ങി.

ഭാവിതന്‍ചിന്തകള്‍ എല്ലാം‌മറന്നന്നു-
ഒന്നായ്തറയില്‍ പൂണര്‍ന്നുവീണു.
സീല്‍ക്കാരശബ്ദങ്ങള്‍ വ്യാഘ്രദൃംഷ്ട്രങ്ങളാല്‍-
രാവിന്‍‌നിശ്ശബ്ദത കാര്‍ന്നുതിന്നു.

മേനിയില്‍ നിന്നിറ്റുവീഴുംവിയര്‍പ്പിന്റെ-
തുള്ളികള്‍മണ്ണില്‍ അലിഞ്ഞുചേരെ.
കൌമാരമോഹങ്ങള്‍ എന്നില്‍നിറച്ചോരു-
മോഹങ്ങളവളില്‍ നിറഞ്ഞൊഴുകി.

എന്‍ജീവിതത്തിന്റെ വല്ലിയില്‍പൂത്തൊരാ-
നിര്‍വൃതിപൂക്കള്‍ ഞാന്‍ആസ്വദിക്കെ.
ദീര്‍ഘനിശ്ശ്വാസങ്ങള്‍ നേര്‍ത്തശബ്ദങ്ങളായ്-
നിദ്രയെന്‍കണ്ണിലും കൂടുകെട്ടി.

പുലരിവന്നിട്ടേറെ നേരമായെന്നോതി-
അമ്മവന്നെന്നെ വിളിച്ചുറക്കെ.
ആ വിളികേട്ടുഞാന്‍ ഞെട്ടിയുണര്‍ന്നെന്റെ-
ചുറ്റിലുംഅവളെ തിരഞ്ഞുപോയി.

അവളെതിരഞ്ഞൊരെന്‍ കണ്‍കളില്‍കണ്ടതൊ-
ചുറ്റും‌പറക്കുന്ന പഞ്ഞിമാത്രം.
കട്ടിലില്‍മാറുപീളര്‍ന്ന് കിടക്കുന്നു-
നിര്‍വികാരാര്‍ദ്രമെന്‍ തലയിണയും..

ഒരു മോഹം

ആദ്യമായ് എന്‍‌മനോവേണുവില്‍ ചുണ്ടുചേര്‍ത്ത-
അന്നുനീഊതിയ ഗാനമൊന്നില്‍,
ഇന്നുമെന്‍ ആത്മാവുചേര്‍ത്തുഞാന്‍ കേഴുന്നു-
ഒന്നുനീയെന്‍‌മുന്നില്‍ വന്നവെങ്കില്‍.

മണ്ണോടുമണ്ണായ് എങ്ങോമറഞ്ഞുനീ-
എങ്കിലും എന്‍‌കണ്ണുനീര്‍ കാണുകില്‍,
ഒരുതളിര്‍ തെന്നലായ് ഒരുമൃദുസ്മിതമായ്-
ഇന്നുനീയെന്‍‌മുന്നില്‍ വന്നുവെങ്കില്‍.

നിന്‍‌ മന്തഹാസത്തിലേറെമയങ്ങിഞാന്‍-
നിന്നെതൊടുവാന്‍ കൊതിച്ചിരുന്നു,
നിന്‍ ഹസ്തവലയത്തില്‍ ഒന്നമര്‍ന്നീടുവാന്‍-
എന്മോഹമെന്നും തളിര്‍ത്തിരുന്നു.

ഞാന്‍‌നടന്നീടും വഴികളിലെപ്പൊഴും-
നിന്നോര്‍മ്മ തിരിയായ് തെളിഞ്ഞിരുന്നു,
ഞാന്‍ പഠിച്ചീടുമെന്‍ പുസ്തകതാളില്‍ നിന്‍-
പൂമുഖം എന്നും നിറഞ്ഞിരുന്നു.

ജീവിതത്തിന്‍ അര്‍ഥവീതിയിലെപ്പൊഴൊ-
നിന്‍‌ചിത നീറിയെരിഞ്ഞടങ്ങെ,
എന്‍‌മോഹഭംഗങ്ങള്‍ മൂകഗാനങ്ങലായ്-
അന്നുതൊട്ടെന്‍ ഉള്ളില്‍നീറിടുന്നു.

ഒന്നുകരഞ്ഞിടാന്‍ ഒന്നുറങ്ങീടുവാന്‍-
നിന്‍‌മുഖം എന്നെ പിരിഞ്ഞുപോകാന്‍,
ദേഹിവെടിഞ്ഞെന്റെ ദേഹവുമിന്നുനീ-
ചേര്‍ന്നൊരീമണ്ണില്‍ ലയിച്ചുവെങ്കില്‍.

Monday, September 10, 2007

മാപ്പ്

മാപ്പു പറഞ്ഞുകൊള്ളട്ടെ ഈ ലോക-
ഭൂപടം മുന്നില്‍ നിവര്‍ത്തി ഞാന്‍-അല്ലാതെ,
യാത്ര പോകും മുന്‍പ് വേറെനിവര്‍ത്തിയില്ലീ-
ലോകമാകെയെന്‍ മാപ്പപേക്ഷിച്ചിടാന്‍.

ചെയ്തു പോയിട്ടുള്ള തെറ്റുകളത്രയും-
ഉള്ളില്‍കിടന്നെന്‍ ‍‌മനംമറിച്ചീടുന്നു,
മാപ്പില്ലയെന്നു ചൊല്ലിപറക്കുന്ന ചിന്തകള്‍-
എന്‍ചിത്തമാകെ തകര്‍ക്കുന്നു.

എല്ലാംവിളിച്ചു പറഞ്ഞിടാന്‍വെമ്പുമെന്‍-
ഹൃത്തില്‍സമൂഹമാം കത്തിയാഴ്ന്നേറുന്നു,
കുറ്റബോധത്തിന്‍ കനല്‍‌വിരിച്ചെത്തുന്ന-
രാത്രികള്‍നിന്ദ്രയെ കാര്‍ന്നുതിന്നീടുന്നു.

മാപ്പുപറഞ്ഞുകൊള്ളട്ടെ ഈലോക-
ഭൂപടം മുന്നില്‍ നിവര്‍ത്തി ഞാന്‍-
അല്ലാതെ,വേര്‍പെട്ടുപോകുമീ വേളയില്‍മറ്റൊരു-
വീഥിയില്ലെനാത്മ ശാന്തിയെപുല്‍കുവാന്‍.

Sunday, September 09, 2007

അവള്‍

മനസ്സിന്റെ പാടം നിറയെ ഒരുനാ‍ളവള്‍ വിത്തെറിയും...
ഒരുനാളതില്‍ മുളപൊട്ടും മുളപിന്നെ കതിരണിയും.
മനതാരില്‍ പൂമഴപൊഴിയും മനസ്സാകെകുളിരണിയും...
മോഹത്തിന്‍തളിരുകള്‍ മെല്ലെ കനവിന്റെ കതിരണിയും.

രാവിന്റെ കരിനിഴല്‍മായും അരികത്തവള്‍ വന്നണയും...
കരിവളയണികയ്യാ‌ല്‍‌പുണരും നിന്‍‌മാറത്തവള്‍ചായും.
തേനൂറും ചുണ്ടുകളാല്‍നിന്‍ കവിളത്തവള്‍ ചുമ്പിക്കും...
നഖമുനയാ‌ല്‍ നിന്‍‌മണിമാറില്‍ പ്രണയത്തിന്‍ കഥയെഴുതും.

അവള്‍തൂകും പുഞ്ചിരിയാലാപുലരികള്‍ നീകണ്ടുണരും...
നീപോകും വഴികളിലെല്ലാം അവള്‍നിഴലായ് പിന്തുടരും.
അഴലിന്റെ കരിമുകില്‍ മായും മനസ്സില്‍ മഴവില്ലുണരും...
മിഴിനീരുമറഞ്ഞാകണ്ണില്‍ കവിതകള്‍തന്‍ തേന്‍‌നിറയും.

പക്ഷെ ചിലപ്പോള്‍..

ഒരുനാളാതേനിന്‍ മധുരം കണ്ണീര്‍മഴയത്തലിയും...
സ്വപ്നങ്ങള്‍ നൂറ്റൊരുനൂലില്‍ വിധിയോതീയായ്പടരും.
കരള്‍പൂത്തൊരു കനവിന്‍പൂക്കള്‍ ആതീയിലെരിഞ്ഞീടും...
വിരഹത്തിന്‍ ആഴകടലില്‍ നീമെല്ലെമറഞ്ഞീടും.