Sunday, September 16, 2007

കൌമാര‍സ്വപ്നങ്ങള്‍

പണ്ടൊ‌രുനാളിലാ മകരമാസത്തിലങ്ങ്-
അമ്പലത്തില്‍ കൊടിയേറിനില്‍ക്കെ.
ഇല്ലാത്തഭക്തിയാല്‍ കൈകൂപ്പിനില്‍ക്കുമെന്‍
‍കണ്‍കവര്‍‌ന്നാകൊച്ചുതമ്പുരാട്ടി‍.

നിലവിളക്കിനൊളി വാരിപൂണര്‍ന്നു-
പ്രകാശം പരത്തുമാപൂമുഖത്തില്‍.
കണ്ണിമക്കാതൊട്ടു നോക്കിഞാന്‍നിന്നുപോയ്-
ചുറ്റും മറന്നുപോയെന്നപോലെ.

പ്രണയസമാരംഭ താളംമുഴക്കിയെന്‍-
ഹൃദയം തുടിച്ചതിരുദ്രമായി.
കരളിലുംപ്രണയമാം കാര്‍കൊണ്ടല്‍പെയ്കയാല്‍-
കുളിര്‍പടര്‍ന്നേറിയെന്‍ മേനിയാകെ.

ഒളികണ്ണുകൊണ്ടൊന്നുനോക്കി പിരിഞ്ഞുപോയ്-
ഒളിവിതറുമാകൊച്ചുതമ്പുരാട്ടി.
ആചെറുകണ്‍കടാക്ഷത്തിന്‍ നിഗൂഢത-
ചിക്കിചികഞ്ഞു ഞാന്‍വീട്ടിലെത്തി.

അന്നത്തെരാവിലെന്‍‌ ചിന്തതന്‍ചിറകേറി-
ഏറെപറന്നൊന്നുറങ്ങും വരെ.
നിന്ദ്രയില്‍ഞാന്‍കണ്ട സ്വപ്നത്തിലൊക്കെയും-
ആ മിഴിപൂക്കള്‍നിറഞ്ഞുനിന്നു.

രാവിന്റെഇരുളിലെന്‍ അരികത്തുവന്നെന്റെ-
മേനിയില്‍ മെല്ലവള്‍തൊട്ടുണര്‍ത്തി.
മോഹങ്ങളേറ്റി തളര്‍ന്നൊരെന്‍നെഞ്ചിലാ-
പൂമൂഖം‌മെല്ലെ അണച്ചിരുന്നു.

കുങ്കുമപൂമ്പൊടി പടരാന്‍‌കൊതിക്കയാല്‍-
കുളിരേറിനില്‍ക്കുമാ മൂര്‍ധാവിലെന്‍.
കൈകളാലാകരിം കാര്‍കൂന്തല്‍മാറ്റിഞാന്‍-
ചുംബനത്തിന്‍ പൂക്കള്‍ചാര്‍ത്തിനല്‍കി.

തേനിറ്റുനില്‍ക്കുമാ ചുണ്ടില്‍നിന്നൊരുതുള്ളി-
തേനൊന്നുനുകരുവാന്‍ വെമ്പിമോഹം.
മെല്ലെയെന്‍ചുണ്ടുകള്‍ ശലഭമാക്കീദാഹം-
ആരാവിലാവോളം തേന്‍നുകര്‍ന്നു.

മകരമാസകുളിര്‍ കാറ്റിന്റെകൈകള്‍പോല്‍-
ഏറെ തണുപ്പാര്‍ന്നൊരാകൈയുകള്‍.
വിറയാര്‍ന്നെന്‍ മേനിയെ മെല്ലെതലോടവെ-
നെഞ്ചിലൊ കാമംനുരഞ്ഞുപൊങ്ങി.

ഭാവിതന്‍ചിന്തകള്‍ എല്ലാം‌മറന്നന്നു-
ഒന്നായ്തറയില്‍ പൂണര്‍ന്നുവീണു.
സീല്‍ക്കാരശബ്ദങ്ങള്‍ വ്യാഘ്രദൃംഷ്ട്രങ്ങളാല്‍-
രാവിന്‍‌നിശ്ശബ്ദത കാര്‍ന്നുതിന്നു.

മേനിയില്‍ നിന്നിറ്റുവീഴുംവിയര്‍പ്പിന്റെ-
തുള്ളികള്‍മണ്ണില്‍ അലിഞ്ഞുചേരെ.
കൌമാരമോഹങ്ങള്‍ എന്നില്‍നിറച്ചോരു-
മോഹങ്ങളവളില്‍ നിറഞ്ഞൊഴുകി.

എന്‍ജീവിതത്തിന്റെ വല്ലിയില്‍പൂത്തൊരാ-
നിര്‍വൃതിപൂക്കള്‍ ഞാന്‍ആസ്വദിക്കെ.
ദീര്‍ഘനിശ്ശ്വാസങ്ങള്‍ നേര്‍ത്തശബ്ദങ്ങളായ്-
നിദ്രയെന്‍കണ്ണിലും കൂടുകെട്ടി.

പുലരിവന്നിട്ടേറെ നേരമായെന്നോതി-
അമ്മവന്നെന്നെ വിളിച്ചുറക്കെ.
ആ വിളികേട്ടുഞാന്‍ ഞെട്ടിയുണര്‍ന്നെന്റെ-
ചുറ്റിലുംഅവളെ തിരഞ്ഞുപോയി.

അവളെതിരഞ്ഞൊരെന്‍ കണ്‍കളില്‍കണ്ടതൊ-
ചുറ്റും‌പറക്കുന്ന പഞ്ഞിമാത്രം.
കട്ടിലില്‍മാറുപീളര്‍ന്ന് കിടക്കുന്നു-
നിര്‍വികാരാര്‍ദ്രമെന്‍ തലയിണയും..

2 comments:

Murali K Menon said...

“പരാക്രമം തലയിണയോടല്ല വേണ്ടു” എന്ന് മഹാകവി ഇടിവെട്ടു പറമ്പില്‍ ഇട്ടൂപ്പ് പറഞ്ഞത് മറന്നുപോയോ ചങ്ങാതി? സാരമില്ല, കൌമാരമല്ലേ, മകരമാസമല്ലേ, തലയിണയെങ്കില്‍ തലയിണ (ഒന്നു മിണ്ടാണ്ടിരിക്കെന്റെ അമ്മാവാ...)

കൊള്ളാം.

ഏറനാടന്‍ said...

ഇനിയുമിനിയും പ്രതീക്ഷിക്കുന്നു താങ്കളുടെ സൃഷ്‌‌ടികള്‍...