Saturday, November 22, 2008

അവിസ്മ്രതം

പ്രണയപരാഗ ധൂളികള്‍ വിതറിഓര്‍മ്മകള്‍ വീശുമ്പോള്‍,
വിരഹമതിന്‍ ചുടുതുള്ളികളാലെന്‍കണ്ണുനിറക്കുന്നു.
ഇരവിന്‍ നീലിമ കാതില്‍ വിതറുംമാസ്മര ഗാനങ്ങള്‍,
മൗനമതിന്‍ ശ്രുതിയാകിലും മനസ്സില്‍അഴലു നിറക്കുന്നു.

വരികളിലവളെ വരക്കാന്‍ കനവുകള്‍കവിതകള്‍ തിരയുമ്പോള്‍,
നീറുകയാലെന്‍ ഹൃദയം,തൂലികവഴുതിപോകുന്നു.
കാലം മാറിയ കാര്യം ചിന്തകള്‍അറിയുന്നില്ലെന്നൊ.
കരളില്‍ വീണൊരു മുറിവിന്നിനിയുംമാഞ്ഞിട്ടില്ലെന്നൊ.

അകതാരാകെ അലകടല്‍ പോലെഅലറിവിളിക്കുന്നു.
അവളിന്നെവിടെ അവളിന്നെവിടെഅരികത്തില്ലല്ലൊ.
പ്രണയം തിങ്ങിയ സിരകളുമായിസ്മ്രതികള്‍ വിങ്ങുന്നു.
അതിനുള്ളൗഷധമായെന്‍ മുന്നില്‍മദ്യമിരിക്കുന്നു.

വിസ്മ്രതമാക്കാന്‍ വെമ്പുംതോറുംഓര്‍മ്മകള്‍ മുറുകുന്നു.
ഹൃത്തിന്‍ ഭിത്തിയില്‍ മുറിവുകള്‍ ‍വീണ്ടുംവിസ്ത്രതമാകുന്നു.
കൗമാരത്തിന്‍ വെയില്‍ മാഞ്ഞിട്ടുംഓര്‍മ്മകള്‍തന്‍ ചൂടില്‍,
ഉരുകാതുരുകി തീരുകയാണെന്‍കരളും ആത്മാവും.