Sunday, September 09, 2007

അവള്‍

മനസ്സിന്റെ പാടം നിറയെ ഒരുനാ‍ളവള്‍ വിത്തെറിയും...
ഒരുനാളതില്‍ മുളപൊട്ടും മുളപിന്നെ കതിരണിയും.
മനതാരില്‍ പൂമഴപൊഴിയും മനസ്സാകെകുളിരണിയും...
മോഹത്തിന്‍തളിരുകള്‍ മെല്ലെ കനവിന്റെ കതിരണിയും.

രാവിന്റെ കരിനിഴല്‍മായും അരികത്തവള്‍ വന്നണയും...
കരിവളയണികയ്യാ‌ല്‍‌പുണരും നിന്‍‌മാറത്തവള്‍ചായും.
തേനൂറും ചുണ്ടുകളാല്‍നിന്‍ കവിളത്തവള്‍ ചുമ്പിക്കും...
നഖമുനയാ‌ല്‍ നിന്‍‌മണിമാറില്‍ പ്രണയത്തിന്‍ കഥയെഴുതും.

അവള്‍തൂകും പുഞ്ചിരിയാലാപുലരികള്‍ നീകണ്ടുണരും...
നീപോകും വഴികളിലെല്ലാം അവള്‍നിഴലായ് പിന്തുടരും.
അഴലിന്റെ കരിമുകില്‍ മായും മനസ്സില്‍ മഴവില്ലുണരും...
മിഴിനീരുമറഞ്ഞാകണ്ണില്‍ കവിതകള്‍തന്‍ തേന്‍‌നിറയും.

പക്ഷെ ചിലപ്പോള്‍..

ഒരുനാളാതേനിന്‍ മധുരം കണ്ണീര്‍മഴയത്തലിയും...
സ്വപ്നങ്ങള്‍ നൂറ്റൊരുനൂലില്‍ വിധിയോതീയായ്പടരും.
കരള്‍പൂത്തൊരു കനവിന്‍പൂക്കള്‍ ആതീയിലെരിഞ്ഞീടും...
വിരഹത്തിന്‍ ആഴകടലില്‍ നീമെല്ലെമറഞ്ഞീടും.

No comments: