Saturday, December 05, 2020

ചുവന്ന വാകപ്പൂക്കൾ..

വിദ്യതൻ വിഹായസ്സ് തേടി ഞാൻ..

വിസ്തൃത ഭൂമിയിൽ ഉഴറാൻ തുടങ്ങവേ..
വിണ്ണിൽ നിന്നും വന്നു വീണുവാ വീഥിയിൽ..
വിസ്മയിപ്പിച്ചു രക്തവാക തൻ പുവുകൾ..

ഒന്നെടുത്തു വിരൽ നഖം വക്കുവാൻ..
ഒന്ന് കാണിച്ചു തന്ന സുഹൃത്തിനെ..
ഒന്നിനും അല്ലാതെ ഇന്ന് ഞാൻ ഓർത്തുപോയ്..
ഒട്ടു പിന്നോട്ട് അല്പം നടക്കയാൽ..

പിന്നെയെൻ ഗേഹജാലകം മെല്ലെ ഞാൻ..
പിൻവിളി കേട്ടപോൽ പോയി തുറക്കവേ..
പെയ്തുവീഴും മഴത്തുള്ളിയിൽ മുങ്ങി..
പൂത്തു നിൽക്കുന്നവ വീഥിക്കുമക്കരെ..

ഇത്ര നാളും ഞാൻ കാണാതെ പോയതോ ..
ഇത്തരമൊരു വൻ വാകവൃക്ഷത്തെ..
ഇന്നലെകൾ എന്നിക്കില്ലാതെ പോയതോ..
ഇന്ന് വന്നു മുളച്ചിത്ര വന്നതോ..

എന്നു ചിന്തിച്ചു നിൽക്കുമ്പോൾ എത്തി ഹാ..
ഏഴുസാഗരം താണ്ടിയവശ്ശനായ്..
ഏഴു ലോകവും വാരിവിഴുങ്ങുവാൻ..
ഏറും വിശപ്പുമായ് ആ ക്രുധ മാരുതൻ...

ജാലകം ആഞ്ഞു കൊട്ടിയടച്ചെന്റെ..
ജാലമെല്ലാം കവർന്നുപോയി ക്ഷണം..
ജലധാരകൊണ്ടു നിറച്ചെന്റെ ഹൃത്തടം..
ജന്മസൗഭാഗ്യ വാകയെ ഓർക്കവേ...

ഉഭയ ചിന്തകൾ..

ഒന്നെടുത്തു വിരൽത്തുമ്പിൽ വച്ചാർത്തു..
കണ്ണു ചോപ്പിച്ചു ഭാഗവതിയാകുവാൻ..
പല്ലുകാട്ടി ചിരിച്ചൊന്നു തുള്ളുവാൻ..
ഉള്ള മോഹങ്ങൾ വീണ്ടും ഉണർന്നുപോയ്..

ദീർഘനിശ്വാസത്തിൽ ഒന്നൊതുക്കി ഞാൻ..
ക്രുധ മാരുത താണ്ടവം ശാന്തമായ്..
ഉള്ളിൽ അപ്പോൾ നിറഞുവല്ലോ ചിരി..
നാളെ വീണ്ടും പൂക്കുമല്ലോ വാക.. 

05/12/2020

No comments: