Thursday, April 07, 2016

മനുഷ്യന്‍

മനുഷ്യന്

ജനനം അതൊരു ഉറപ്പാക്കലാണ്....മരിക്കുമെന്ന ഉറപ്പ്...
മരണം അതൊരു കലയാണ്‌ .... ജീവിക്കുന്നതിന്റെ കല...
പ്രണയം അതൊരു അറിവാണ്‌.... അകലെ ഉള്ളവര്‍ക്കും അരികില്‍ ഉണ്ടാകാം എന്ന അറിവ്...
വിരഹം ഓരോര്മ്മപെടുതലാണ് .... അരികില്‍ ഉള്ളവരെപോലും മറക്കാംഎന്ന ഓര്‍മ്മപ്പെടുത്തല്‍....



Saturday, April 11, 2015

പുഞ്ചിരി

ആ പുഞ്ചിരിയിൽ..

ലോകം അന്നെൻ മുന്നിൽ പകൽപോലെ തെളിയും.....
ഉണരുന്ന ചിന്തകൾ പൂക്കളായ് വിടരും....
ചിത്തം തെളിയും എൻ ചിന്തകൾ തെളിയും..
അകതാരിൽ കൌമാരകാലം നിറയും...

അവിടെയെൻ ചുറ്റിലും നിൻ ഗന്ധമൊഴുകും...
മോഹങ്ങൾ ആനന്ത നൃത്തം ചവിട്ടും ..
അവിടെ നാം മിഴികളിൽ മിഴികോർത്തു നിൽക്കും ...
മഴപെയ്യും വീഥിയിൽ കുളിരാർന്നു നനയും...

കുളിർതന്ന വിറയൽ നാം പങ്കിട്ടെടുക്കും..
ആ നിറയുന്ന ചൂടിൽ നാം ഉരുകും....
ഉരുകി നാം ഒന്നാകും ഒരു കാലമാകും...
അതിൽനിന്നും ഒരു പുതിയ പുലരിയുണരും...

വില്ല32
എംഒഐ.

Friday, April 03, 2015

Kaalathinodu...

Punchiri kelkkuvaan Kaathoren kaathil.. kaalame kanner pozhichadende.
Thooraatha mazhayilil njaan veyilkaathu nilkkumbool...
Veendum mazhakkar nirachadende...

Iruvireal bandhanthil ninneriyume..
Pukayilen swaasam nirachuveendum..
Kaalamee neethanna gandhangalokkeyum..
Oordwan valikaan vembunnadende..

Niramulla chashakangal chumbichu
Veerthoren karaline kandittum mathivannille..
Ente hridayathin yauvanam kaarnnuthinnittum..
Kalame ninvishappariyille..

Sunday, March 29, 2015

Veendum

Putiyooru pularrikku thirithelichu
Pakaloon kizhakkinnu vannudichu
Paathi mayakkathil nilkkumennil
Pazayoru paattinte variyunarnnu.

Varshangal pathu purarakil ninnum
Varikayaay oormakal aardramaayi
Vitacholli veerpetta nimishangal ha
Vitarunnu veendumen hrithinullil.

Manassin madikuthil itrakaalam
Mattarumariyaathe kaathuvacha
Maambazham innu pazhuthuvallo
Maunam madhuram nunanjuvallo.

Niramulla raavukal veendumethum
Nirayum vennilaaventechuttum
Neerittu veezhunna vinninnu keezhil
Neeyum njaanum kandumuttum...



Friday, February 27, 2015

ഇപ്പോഴും..

എരിയുന്നുണ്ടുരുകാതെ കനവുകളെൻ ഉള്ളിൽ
നീറുന്നുണ്ടാത്മാവതിന്നും ..
അരികിൽ നീ നില്ക്കുന്ന ഗന്ധമിന്നിപ്പോഴും
വീശുന്നു  കാറ്റായ്  ചുറ്റും .

പഴയൊരെൻ  സ്വപ്നത്തിൻ മിഴികളിന്നും
തിരയുന്നു നിന്നെയെൻ വഴിയിൽ ...
പണ്ടു  നീ തന്നൊരു പുഞ്ചിരി ഇപ്പോഴും
മായാതെ നില്പാണു മനസ്സിൽ..

പറയാൻ മറന്നോരു പ്രണയം മനസ്സിന്റെ
വാതിലിൽ മുട്ടി വിളിക്കയാണോ..
അരികിൽ  കിടക്കുമെൻ ഭാര്യതൻ ചൂടായ് നീ
എന്നെ പുണർനിന്നു ഉറക്കമാണൊ.

Thursday, June 20, 2013

ആഗ്രഹങ്ങള്‍ ..

ഒരുപാടു നാളുകള്‍ക്കൊടുവില്‍
ആലുവ നഗരത്തിരക്കിന്റെ നടുവില്‍
നരതിന്ന തലയുമായ് ഒരു ദിനം കാണും നാം
മഴ പെയ്തു തോര്‍ന്ന വഴിയരികില്‍ ...

മിഴി കൊണ്ടു തമ്മില്‍ ചിരിക്കും .. കരയും..
ഓര്‍മ്മകള്‍ എല്ലാം നനഞ്ഞുപോകും.
കാലത്തിനുലയില്‍ പൊലിഞെന്നു കരുതിയൊരാ-
അഗ്നി വീണ്ടും എരിഞ്ഞു നില്‍ക്കും

നിന്നെ ഞാന്‍ പുല്‍കും - എന്‍ അന്തരാത്മാവിനാല്‍
ഞാന്‍ നിന്നില്‍ വീണ്ടും അലിയും..
നരകള്‍ പൊഴിഞ്ഞീടും മിഴികള്‍ നിറഞ്ഞീടും-
ഒടുവില്‍ നാം വീണ്ടും ഒന്നുചേരും...

                     ൨൦/൦൬/൨൦൧൩

Friday, February 19, 2010

തലമുറാന്തരം

മദ്യതിന്റെ മലര്‍ വാടിയിലൂടെ നടക്കുമ്പോളാണ് ഞാന്‍ അവനെ കുറിച്ചോര്‍ത്തത്
അജു..മാത്രത്വതിന്റെ മണം മാറാത്ത മനസ്സും തോളില്‍ അപക്വതയുടെ ആവനാഴിയും വാക്കുകളില്‍ അക്ഷര തെറ്റുകളും നിറച്ചു നടക്കുന്ന ഒരു പയ്യന്‍.
പരീക്ഷണണങ്ങളില്‍ ആയിരിന്നു താല്പര്യം, ഇന്റ്റര്‍നെറ്റും ആഗോളഗ്രാമവും കയെത്തും ദൂരത്തിരുന്നിട്ടും തന്നില്‍ മാത്രം വിസ്വസിക്കുന്നവന്‍.അഴിഞ്ഞാടാന്‍ അവസരങ്ങള്‍ ഇല്ലാതെ പോയ യൗവനം.ജനനം സൗദിയില്‍, അച്ചനും അമ്മയും ഒപ്പം ഉണ്ടായിരുന്നിട്ടും ആസ്വദിക്കാന്‍ ആകാതെ പോയ ബാല്യകാലം,സൗഹ്രദം എന്തെന്നറിയാത്ത സ്കൂള്‍ ജീവിതം. അതായിരിക്കാം ഒരുപക്ഷെ അവനെ അവനാക്കുന്നത്,അജു ആക്കുന്നത്.

ബാല്യകാലങ്ങള്‍ എനിക്ക് അഞ്ജാതം, യൗവനം ഒരു മുത്തശ്ശികഥപോലെ പ്രണയം നിറഞ്ഞു തുളുമ്പുന്നതായിരുന്നു,എന്നാലും ഇവിടെ ഈ പ്രവാസലോകത്തില്‍ അവനും എന്നെ പോലെ ഒരു വിരഹ കാമുകനാണ്.പക്ഷെ കഥകളില്‍ ആണെന്നു മാത്രം.കൊല്ലം ഷാഫിയുടെ ഗാനങ്ങളില്‍ ആയിരുന്നു അവന്റെ പ്രണയവും വിരഹവും.

എന്നൊക്കെയാണു മറ്റുള്ളവരെ പോലെ ഞാനും കരുതിയിരുന്നത്.

ഒരിക്കല്‍ ഒരു രാത്രി അവന്‍ അവന്റെ സുഹ്രത്തിനോട് പറയുന്നതു കേട്ടു
വിവാഹത്തിന്റെ വിഹ്വലതകളെപറ്റി.വിവാഹത്തിനെക്കാളുപരി അതിന്റെ അവസ്ഥകളെ പറ്റി പോലും അറിവില്ലാത്ത യൗവനം.ആകെ ചിന്തിക്കുന്നതു പരാഗണത്തിന്റെ നിമിഷങ്ങളും.ആ പ്രായത്തിലും അവന്റെ വാക്കുകളില്‍ ഒരുപാട് അനുഭവങ്ങള്‍ ഞാന്‍ കേട്ടു,അതില്‍ നിന്നു ഞാന്‍ അവനെ പഠിക്കാന്‍ തുടങ്ങി.അവന്റെ അനുഭവങ്ങളേയും.
അവന്റെ ചിന്തകളില്‍ വസന്തങ്ങള്‍ ഉണ്ടായിരുന്നു....വേനലുകളും....മഴകാലം അവന്റെ കണ്ണില്‍ തുള്ളികള്‍ നിറച്ചു കടന്നു പോയിരുന്നു..കേള്‍ക്കുന്ന പ്രണയകഥകളില്‍ നായകനായി അവന്‍ നടന്നിരുന്നു.

കട്ടെടുത്ത മുഖങ്ങളില്‍ നിറമാറുള്ള ശരീരവും ,ഷാമ്പൂവിന്റെ ഗന്ധം നിറഞ്ഞ മുടിയിഴകളും ,കൊലുസ്സുകള്‍ അണീഞ്ഞ കാലുകളും എല്ലാം നിറച്ച് സ്വപ്നങ്ങളില്‍ അവന്‍ ഒരുപാട് പെണ്‍കുട്ടികളെ പ്രണയിച്ചിരുന്നു...അല്ല ഇപ്പൊളും പ്രണയിക്കുന്നു.

എന്റെ വരികളിലൂടെ ഇനി അവന്‍ പറയട്ടെ..

അനുഭവം-1..ആദ്യപ്രണയത്തിന്റെ അന്ത്യം...

ആദ്യത്തെ പ്രണയം തകര്‍ന്നത് യൗവനത്തിന്റെ ചൂട് സിരകളില്‍ കരാട്ടെയുടെ ദാഹം നിറച്ചപ്പോള്‍ ആയിരുന്നു.ഒട്ടും പ്രതീക്ഷിക്കാതെ.അതും കരാട്ടെ കളരിയില്‍ വച്ച് ഒരു കൊച്ചുപയ്യന്‍ കാരണം...
പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അഭ്യാസം തുടങ്ങിയതാണ് ഇപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നു അത്യാവശ്യം സ്റ്റെപ്പുകള്‍ പഠിച്ചു എന്നതോന്നല്‍ ഒരു അഹങ്കാരമായി വളര്‍ന്നപ്പോള്‍ ഗുരുവിന്റെ അടുത്തുചെന്നു.പുതിയ കുട്ടികള്‍ക്ക് തന്റെ കഴിവു പറഞ്ഞു കൊടുക്കാന്‍ അവസരം വേണം,ഒരു ചെറുചിരിയോടെ "ആയിക്കോട്ടെ" എന്നു ഗുരുവും.അന്നു തന്നെ പഠിപ്പിക്കലും തുടങ്ങി.
ക്ലാസ്സില്‍ ചെന്നപ്പോളെ ഞ്ഞെട്ടി,പിന്നെ മനസ്സില്‍ ഒന്നല്ല രണ്ട് ലഡ്ഡു പൊട്ടി.ഞാന്‍ പഠിക്കുന്ന സ്കൂളിലെ എട്ടാംക്ലാസ്സില്‍ പഠിക്കുന്ന അസ്സീസും ജബ്ബാറും.അവരുടെ ഇത്തമാര്‍ പത്തില്‍ പഠിക്കുന്നു ഒരുപാടുപേരുടെയും എന്റെയും സ്വപ്നങ്ങളില്‍ ജീവിക്കുന്നവര്‍ അവരുടെ ഒരാളുടെയെങ്കിലും സ്വപ്നത്തിലേക്ക് ഇവരുവഴി നടന്നുചെല്ലാം വേറെ ആര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യം.
ഹുസ്സ് അടിച്ച് അവരുടെമുന്നിലേക്ക് ചെന്നു ഒരു ഗുരുവിന്റെ ഗൗരവത്തോടെ.രണ്ട് പേരേയും കണ്ണുകളില്‍ കണ്ണുറപിച്ച് തോളില്‍ പിടിച്ചു കുലുക്കി പിന്നെ ഒന്നും മിണ്ടാതെ ചുറ്റും ഒന്നു നടന്നു മുന്നില്‍ വന്ന് ഒരു കൈ അകലത്തില്‍ നിന്നു.രണ്ട് പേരുടേയും മുഖത്ത് നോക്കി ..ജബ്ബാറിന്റെ മുഖത്ത് ഒരു ചിരി കണ്ടു ,അവന്റെ താടിക്ക് ഒരു തട്ടുകൊടുത്തു അവന്റെ കണ്ണില്‍ കിളിപറന്നുകാണണം.പിന്നെയും അവര്‍ക്കുചുറ്റും നടന്ന് കരാട്ടെയെകുറിച്ച് ഒരു പ്രസഗം.ഒരു ഡെമൊ കാണിക്കാം എന്ന ഓഫര്‍.
ആ ഓഫര്‍ എന്റെ ജീവിതം തന്നെ മാറ്റിമറച്ചു.
അവരുടെ കണ്ണുകളില്‍ ആവേശം..അതു മുതലാക്കാന്‍ തന്നെ ഞാന്‍ തിരുമാനിച്ചു "ഹൈസ്പീഡ് ബ്ലോക്കിങ്ങ്" അതു തന്നെ ആവട്ടെ.അസ്സീസിനെ അടുത്തേക്കുവിളിച്ച് മുന്നില്‍ നിര്‍ത്തി എന്നെ അടിക്കാന്‍ പറഞ്ഞു.ഇത്തിരി ശക്തി ആയിതന്നെ ഞാന്‍ തടുത്തു. അവന്റെകയ്യു തകര്‍ന്നു കാണണം ആ കണ്ണില്‍ അല്പ്പം നീര്‍പൊടിഞ്ഞതു ഞാന്‍ കണ്ടു.ഹാ...ഒരു പധതി വിജയിച്ചിരിക്കുന്നു.ഇതവന്‍ വീട്ടില്‍ പറയും എന്റെ ശക്തി അവളും അറിയും...മുഖത്തെ ഗൗരവം കളയാതെ ഞാന്‍ അടുത്ത ഹുസ്സ് അടിച്ചു.. ഇനി ജബ്ബാറിന്റെ ഊഴം..എന്റെ ശക്തി ഇവന്റെ വീട്ടിലും അറിയണം.ഹും...ഞാന്‍ അവന്റെ കണ്ണുകളില്‍ നോക്കി ഒന്നു മൂളി തയ്യാറായിനിന്നു....അവന്‍ അടിച്ചു..വലം കൈക്ക് ഉള്ള അടി ഞാന്‍ പുല്ലുപോലെ തടുത്തു.."ആരോഗ്യം പോരാ"വീണ്ടും ആഞ്ഞടിക്കാന്‍ പറഞ്ഞു...മനസ്സില്‍ അവന്റെ കണ്ണില്‍ പറക്കുന്ന കിളികളായിരുന്നു കൂടെ അതറിയുമ്പോള്‍ അവള്‍ ചിരിക്കുന്ന ചിരിയും....സര്‍വ്വശക്തിയും എടുത്തു ഞാന്‍ തടുത്തു...ഓര്‍മ്മ നഴ്ടപെട്ടുപോയി കാണണം..ഒരു പത്ത് മിനിട്ട് നിന്നു കറങ്ങുകയായിരുന്നു അവന്‍ .......അല്ല ഞാന്‍...ഒരടിക്ക് ഇത്ര ശക്തി ഉണ്ടെന്ന് അന്നാണ് തിരിച്ചറിഞ്ഞത് ....വലം കൈക്ക് അടിപ്രതീക്ഷിച്ചു നിന്ന എനിക്ക് അവന്‍ ഇടംകയ്യനായിരുന്നു എന്ന് തിരിച്ച്റിയാന്‍ ഒരു അരമണികൂര്‍കൂടി വേണ്ടിവ്വന്നു..

മനസ്സില്‍ അപ്പോളും ആപെണ്‍കുട്ടികളുടെ ചിരിക്കുന്ന മുഖം ആയിരുന്നു..എന്റെ വീഴ്ച്ചമനസ്സില്‍ കണ്ട് ചിരിക്കുന്ന മുഖം.അങ്ങനെ അപ്പോള്‍ എന്റെ കണ്ണില്‍നിന്നും പറന്നകന്ന കിളികള്‍ക്കൊപ്പം മനസ്സിലെ ആ കിളികളും പറന്നുപോയി...

അടുത്ത ലക്കത്തില്‍ കാത്തിരിക്കുക......അനുഭവം-2..അനുഭൂതികളുടെ താളങ്ങള്‍.....

Saturday, November 22, 2008

അവിസ്മ്രതം

പ്രണയപരാഗ ധൂളികള്‍ വിതറിഓര്‍മ്മകള്‍ വീശുമ്പോള്‍,
വിരഹമതിന്‍ ചുടുതുള്ളികളാലെന്‍കണ്ണുനിറക്കുന്നു.
ഇരവിന്‍ നീലിമ കാതില്‍ വിതറുംമാസ്മര ഗാനങ്ങള്‍,
മൗനമതിന്‍ ശ്രുതിയാകിലും മനസ്സില്‍അഴലു നിറക്കുന്നു.

വരികളിലവളെ വരക്കാന്‍ കനവുകള്‍കവിതകള്‍ തിരയുമ്പോള്‍,
നീറുകയാലെന്‍ ഹൃദയം,തൂലികവഴുതിപോകുന്നു.
കാലം മാറിയ കാര്യം ചിന്തകള്‍അറിയുന്നില്ലെന്നൊ.
കരളില്‍ വീണൊരു മുറിവിന്നിനിയുംമാഞ്ഞിട്ടില്ലെന്നൊ.

അകതാരാകെ അലകടല്‍ പോലെഅലറിവിളിക്കുന്നു.
അവളിന്നെവിടെ അവളിന്നെവിടെഅരികത്തില്ലല്ലൊ.
പ്രണയം തിങ്ങിയ സിരകളുമായിസ്മ്രതികള്‍ വിങ്ങുന്നു.
അതിനുള്ളൗഷധമായെന്‍ മുന്നില്‍മദ്യമിരിക്കുന്നു.

വിസ്മ്രതമാക്കാന്‍ വെമ്പുംതോറുംഓര്‍മ്മകള്‍ മുറുകുന്നു.
ഹൃത്തിന്‍ ഭിത്തിയില്‍ മുറിവുകള്‍ ‍വീണ്ടുംവിസ്ത്രതമാകുന്നു.
കൗമാരത്തിന്‍ വെയില്‍ മാഞ്ഞിട്ടുംഓര്‍മ്മകള്‍തന്‍ ചൂടില്‍,
ഉരുകാതുരുകി തീരുകയാണെന്‍കരളും ആത്മാവും.

Friday, October 03, 2008

ഒരു പുലരി കൂടി...

പഴയൊരു കാല സ്മ്രതികളലറിയാ-
തുഴറീപോയി ഞാന്‍.
പുലരിയിലേതോ പാട്ടിന്‍ ഈരടി-
കാതിലലച്ചപ്പോള്‍.

പകലോന്‍ തൂകിയ കുങ്കുമവര്‍ണ്ണം-
കണ്ണില്‍ വീണപ്പോള്‍.
കൗമാരത്തിന്‍ പകലിന്‍ ചൂടില്‍-
ഉറക്കമുണര്‍ന്നു ഞാന്‍.

അവിടെന്‍ കളിയും ചിരിയും കണ്ടു-
കനവുകള്‍ കണ്ടു ഞാന്‍.
അവിടെന്‍ അഴലിന്‍ നിഴലില്‍ മുങ്ങിയ-
പ്രണയം കണ്ടു ഞാന്‍.

അതിലെന്‍ പ്രണയിനി തൂകിയ പുഞ്ചിരി-
പൂവുകള്‍ കണ്ടു ഞാന്‍.
അവളുടെ ശബ്ദവും അവളുടെ ചിരിയും-
വീണ്ടും കേട്ടൂ ഞാന്‍.

അവളോടൊത്തൊരുമിച്ചു നടന്നൊരു-
വീത്ഥികള്‍ കണ്ടു ഞാന്‍.
അന്നാ കണ്ണില്‍ കണ്ടൊരു മോഹം-
വീണ്ടും കണ്ടു ഞാന്‍.

അവളെ വേര്‍പെട്ടൊടുവില്‍ പോന്നൊരു-
നിമിഷം കണ്ടു ഞാന്‍.
അപ്പോളിറ്റൊരു കണ്ണീര്‍ ചൂടില്‍-
വീണ്ടുമുണര്‍ന്നു ഞാന്‍.

Wednesday, February 20, 2008

ഒരു സുപ്രഭാതം പറഞ്ഞത്

അങ്ങാകിഴക്കാ മാമലതന്‍
‍ഉച്ചിയില്‍ വന്നെത്തി സൂര്യനിന്നും.
ചെത്തിയും തുമ്പയും പൂക്കയായി
പുല്‍നാമ്പിലാവിയായ് മഞ്ഞുതുള്ളി.

കണ്‍തുറന്നങ്ങോട്ടു നോക്കുകില്‍നിന്‍
കണ്‍കളില്‍ കാണുമാ കാവ്യഭംഗി.

ഓര്‍മ്മകള്‍ ഇറ്റിറ്റുവീഴുമപ്പോള്‍
‍നെഞ്ചില്‍നിറയും പ്രണയമപ്പോള്‍
‍ഒള്ളില്‍ നിറഞ്ഞോരു വൈര്യമെല്ലാം
കത്തിയെരിഞ്ഞുടന്‍ ചാമ്പലാകും.

എങ്ങുനിന്നോഎത്തും മോഹമേഘങ്ങള്‍ നിന്‍
മാറില്‍കുളിരായ് പെയ്തൊഴിയും.

നിന്‍‌മുന്നിലെത്തി നിരന്നുനില്‍ക്കും
പണ്ടുനീ കണ്ടൊരാ സ്വപ്നങ്ങളും
മോഹഭംഗങ്ങള്‍തന്‍ ദു:ഖങ്ങളോ
കണ്ണില്‍ നീര്‍തുള്ളിയായ് ഇറ്റുനില്‍ക്കും.

കാമുകിതന്‍കരള്‍ പൂത്തൊരാപൂ‌തേടി
ചിന്തകളൊക്കെ പറന്നുപോകും.

എല്ലാം മറന്നുനീ നോക്കിനില്‍ക്കെ
മിഴിവേറും സൗന്തര്യമാസ്വദിക്കെ
ജീവിതംനിന്‍ മുന്നില്‍ന്നില്‍ വന്നുനില്‍ക്കും
സൗന്തര്യബോധത്തിന്‍ കണ്ണുകെട്ടും.

ഇനിനിന്റെ കണ്ണിലിരുട്ടുമാത്രം പൂക്കും,
ചിന്തകള്‍ ചിറകറ്റ പക്ഷിമാത്രം.

Friday, February 15, 2008

വാലന്റെയിന്‍സ്ഡെ (14-02-2002)

സ്വപ്നങ്ങള്‍ എനിക്ക് അന്യമായിതുടങ്ങിയിരിക്കുന്നു.ഓരോനിമിഷവും എന്റെ കിടക്കയിലേക്ക് മോഹഭംഗങ്ങളുടെ മുള്ളുകള്‍ വാരിയെരിഞ്ഞു കടന്നു പോകുന്നു.ഓരോദിനവും മനസ്സില്‍ കനല്‍ കട്ടകള്‍ നിറക്കുന്നു.നിശയുടെ നിശ്ശബ്ദസൗന്തര്യം ആ കനല്‍ കട്ടകളില്‍ കാറ്റായ്‌വീശുന്നു.

ഒരുനാള്‍ എനിക്കുമുണ്ടായിരുന്നു എന്നെ സ്നേഹിക്കാനും എനിക്കുസ്നേഹിക്കാനും ഒരുവള്‍.എന്റെ ഹൃദയത്തിന്റെ ഭിത്തിക്കളില്‍ അവള്‍ നിറഞ്ഞുനിന്നിരുന്നു.പക്ഷെ ഒടുവില്‍ കണ്ണില്‍കുറേ നീര്‍തുള്ളികളും ഹൃദയത്തില്‍ കുറേ അപശബ്ദങ്ങളും അവശേഷിപിച്ച് വിധിയുടെ ചിറകിലേറി അവള്‍ പറന്നുപോയി.
അന്ന് എന്റെ ഹൃദയത്തിന്റെ വാതിലുകള്‍ ഞാന്‍ അടച്ചു.ഇനിആരും അതില്‍ ചേക്കേറരുതെന്ന് ഞാന്‍ ആഗ്രഹിച്ചു.പക്ഷേ വീണ്ടും വിധിയുടെ ബലിഷ്ടമായ കൈകള്‍ക്കുമുന്നില്‍ എന്റെ ഹൃദയത്തിന്റെ വാതിലുകള്‍ തകര്‍ന്നുവീണു.ഒരാള്‍ കൂടി എന്റെ ഹൃദയത്തിലേക്ക് കടന്നുവന്നു.

ഒരിക്കലും ഞങ്ങള്‍ പരിചയപെട്ടില്ല ഒരുവാക്കുപോലും സംസാരിച്ചിട്ടില്ല എന്നിട്ടും എപ്പോഴോ എന്റെ ഹൃദയഭിത്തികളില്‍ അവളുടെ നിഴള്‍ഞാന്‍ കണ്ടു.കോണ്ടാക്റ്റ് ക്ലാസ്സുകളില്‍ എന്റെ കണ്ണുകളില്‍ അവള്‍ നിറഞ്ഞുനിന്നു.ബസ്സ് യാത്രകളില്‍ എന്റെ കൂടെ അവള്‍ ഉണ്ടായിരുന്നു.നിദ്രയില്‍ സ്വപ്നങ്ങളുടെ മൂടുപടം അണിഞ്ഞ് അവള്‍ എന്റെ അരികില്‍ നിന്ന് എന്നെനോക്കി ചിരിച്ചിരുന്നു.

മനസ്സിന്റെ മുറിവുകളില്‍ നിന്നൊഴുകിയിരുന്ന രക്തചോലകള്‍ കുളിര്‍മയേകുന്ന നീരുറവകളായി. മരുഭൂമിയായി കഴിഞ്ഞു എന്നു ഞാന്‍ കരുതിയ സ്വപ്ന പഥങ്ങളില്‍ അന്നുവീണ്ടും മോഹപുഷ്പങ്ങള്‍ വിടര്‍ന്നുനിന്നു.ജീവിതം വീണ്ടും ഞാന്‍ ആസ്വദിച്ചുതുടങ്ങി.മനസ്സില്‍ വീണ്ടും പ്രണയത്തിന്റെ അലയൊച്ച ഞാന്‍ കേട്ടു.

പ്രണയം നിറഞ്ഞ മനസ്സുകളിലേക്ക് ഒരു കുളിര്‍മഴയായി വാലന്റെയിന്‍സ്ഡെ (14-02-2002)പെയ്തിറങ്ങി.ആമഴയില്‍ ഞാനും നനഞ്ഞുനിന്നു.കണ്ണുകള്‍ അടച്ച് കൈകള്‍ വിടര്‍ത്തി മനസ്സില്‍ അവളുടെ മുഖവുമായി.

ആസ്വാദനത്തിന്റെ അലകള്‍ അടങ്ങുംമുന്‍പ് വിധി എന്നെ തേടിയെത്തി.മുഖത്ത് ഒരു ചിരിയുമായി.ഞാന്‍ മുഖം തിരിക്കാന്‍ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല.വിധി ആ ബലിഷ്ടമായകൈകള്‍ എന്റെ തോളില്‍ വച്ചുകൊണ്ട് പറഞ്ഞു."അവളുടെ മനസ്സില്‍ മറ്റൊരാളുണ്ട്".

തകര്‍ന്നുപോയ മോഹങ്ങളും സ്വപ്നങ്ങളും ഉള്ളില്‍ ഒതുക്കി ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു "എന്റെ മനസ്സില്‍ അവള്‍ ഉണ്ടായിരുന്നില്ലല്ലൊ".എന്റെ മറുപടി കേട്ട് ഉറക്കെ ചിരിച്ചുകൊണ്ട് അവന്‍ പറന്നുപോയി.

ഒരുപക്ഷെ സ്വപ്നങ്ങള്‍ എന്റെ മനസ്സില്‍ വീണ്ടും നിറയുമ്പോള്‍ വീണ്ടും എന്നെ തേടിവരാന്‍.


Wednesday, January 16, 2008

സൗഹൃദം

ഒരുമിച്ചു ഭൂവില്‍ ജനിച്ചില്ലയെങ്കിലും
എപ്പൊഴോ ഒന്നായതല്ലെ നമ്മള്‍.
അന്നുതൊട്ടിന്നോളം എല്ലാരാവിലും
ഒരുമിച്ചുറങ്ങാന്‍ കിടന്നുനമ്മള്‍.

അന്നം പകുക്കാതെ എത്രയോ ഉച്ചകള്‍
‍കയ്യിട്ടുവാരി കഴിച്ചുനമ്മള്‍.
കൗമാര സ്വപ്നങ്ങള്‍ ഒക്കെയും പങ്കിട്ടു
ഒരുപാടുകനവുകള്‍ നെയ്തുനമ്മള്‍.

പകലിന്‍ വിയര്‍പ്പും രാവിന്റെ കുളിരും
കൈമാറി എന്നും ചിരിച്ചുനമ്മള്‍.
കരളില്‍ വിടര്‍ന്നൊരാ മോഹപൂമൊട്ടുകള്‍
രക്തം പകര്‍ന്ന് വിടര്‍ത്തി നമ്മള്‍.

പ്രേമത്തിന്‍ ആദീപ്ത ദീപനാളങ്ങളില്‍
ചിറകെരിഞ്ഞൊരുനാളു വീണുനമ്മള്‍.
എഴുതിയന്നൊരുപാടുവാക്കുക്കള്‍ പ്രണയിനി
ക്കൊരുപാടു കനവുകള്‍ കണ്ടുനമ്മള്‍.

ഒടുവില്‍ പിരിഞ്ഞവര്‍ പോയപ്പോള്‍ ജീവന്റെ
വേരറ്റുവീണു പിടഞ്ഞു നമ്മള്‍‍.
ഉയിരില്‍ മുള‍ച്ചൊരാ പ്രണയ മുള്‍ച്ചെടികളില്‍
‍ഹൃദയം കൊരുത്തു കരഞ്ഞുനമ്മള്‍.

എല്ലാം മറക്കുവാന്‍ ഒന്നുറങ്ങീടുവാന്‍
‍എതയോ വീഥികള്‍ തേടിനമ്മള്‍.
മദ്യം മണക്കുന്ന കാറ്റേറ്റിരുന്നെത്ര
അര്‍ധാന്തകാര പരപ്പില്‍ നമ്മള്‍.

തോള്‍ പുണര്‍ന്നെത്രയോ സന്ധ്യകള്‍
ആലുവാപുഴ കണ്ടു ലോകം മറന്നു നമ്മള്‍.
പുലരിയില്‍ ഒരുനോക്കുകാണുവാന്‍ മാത്രമായ്
സായാഹ്നമെത്ര പിരിഞ്ഞുനമ്മള്‍.

കണ്ണെത്തിടാത്തൊരു ലോകത്തിലായിട്ടും
കനവിനാല്‍ കൈകോര്‍ത്തിരുപ്പു നമ്മള്‍.
അറിയില്ല ആത്മാവിലേതേതു തന്ത്രിയാല്‍
ബന്ധിച്ചു ഭൂവില്‍ പിറന്നു നമ്മള്‍.

ഇന്നോളം അര്‍ത്ഥങ്ങള്‍ തിരയാതെ സൗഹൃദ
പൂവുകള്‍ വാടാതെ കാത്തുനമ്മള്‍.
ദേഹാസ്തമനത്തിന്‍ സന്ധ്യക്കുവേര്‍‍പെട്ടു
നമ്മളായ് തന്നെ ജനിക്കും നമ്മള്‍.

കടപ്പാട് :- To those lifes...still alive with my life...

Saturday, January 12, 2008

ആവലാതികള്‍

കുളിരാര്‍ന്ന കൈകളാല്‍ എന്നെ തഴുകി
പറന്നുപോകും കുളിര്‍ തെന്നലേ നീ,
ഒരുമാത്ര നില്‍ക്കുക ഒരുവാക്കു പറയുക
നീയെന്റെ കരളിനെ കണ്ടോ?

അവളുടെ നിശ്വാസ വായുവിലെങ്കിലും
നീയെന്റെ കണികകള്‍ കണ്ടോ,
അവളുടെ മിഴികളില്‍ ഉറങ്ങുന്ന കനവുകളില്‍
നീയെന്റെ നിഴലുകള്‍ കണ്ടോ?

ഇവിടെ ഞാനീ മണല്‍ കാടിന്റെ ചില്ലയാല്‍
‍കൂടൊരുക്കുമ്പോള്‍ അവള്‍ക്കായ്,
പാടുന്നപാട്ടിലെ കണ്ണുനീരിന്‍ താളം
അവളുടെ കാതുകള്‍ കേട്ടോ?

മൗനമാം ആഴിതന്‍ അന്തരാത്മാവിന്റെ
അലകളില്‍ അലയുമെന്‍ പ്രാണന്‍,
‍അവളുടെ ആത്മാവില്‍ അറിയാതെയെങ്കിലും
ഒരുമാത്ര സ്പര്‍ശിച്ചതുണ്ടൊ?

അറിയാതെയെന്‍ ആത്മനിശ്വാസ വീചികള്‍
‍പൊഴിയുന്ന പ്രണയ ഗാനങ്ങള്‍,
നിശ്ശബ്ദമെങ്കിലും അനശ്ശ്വരമാണെന്നു
അറിയുന്നതെങ്കിലുമുണ്ടോ?

അറിയില്ലെനിക്കിനി നാളത്തെ ഗാഥകള്‍
പറയുക നീതന്നെ കാറ്റെ,
അറിയില്ലവള്‍ക്കെന്നറിഞ്ഞിട്ടുമെന്തിനായ്
കാത്തുനില്‍ക്കുന്നു ഞാന്‍ നിന്നെ,
എല്ലാം കാത്തുവക്കുന്നു അവള്‍ക്കായ്.

Sunday, November 04, 2007

ഓര്‍മ്മകള്‍ എനിക്ക്

ഓര്‍മ്മകള്‍...

പൊഴിഞ്ഞുവീഴുന്ന നിമിഷങ്ങള്‍ക്കൊപ്പം നാമറിയാതെ നമ്മളില്‍നിന്ന് കൊഴിഞ്ഞുപോകുന്നതെല്ലാം ആരൊ പെറുക്കിയെടുത്ത് കൂട്ടിവക്കുന്ന ഒരു സ്വര്‍ണപാത്രം...

ഓര്‍മ്മകള്‍ എനിക്ക്,

ഏകാന്തതകളുടെ കല്ലില്‍‍തട്ടി മറഞ്ഞുവീഴുമ്പോള്‍ ചിതറിവീഴുന്ന പഴയകാലത്തിന്റെ കണ്ണീരും കിനാക്കളും സന്തോഷങ്ങളുമാണ്...

ചിലപ്പോള്‍ അതുവാരിയെടുത്ത് മനസ്സിന്റെ പലകയില്‍ നിരത്തിവക്കുമ്പോള്‍ ഉള്ളിലെവിടെയോ ഉറവയെടുക്കുന്ന നഷ്ടബോധത്തിന്റെ കണ്ണുനീര്‍ചാലുകളാണ്...

പിന്നെ ചീലപ്പോള്‍ തോന്നും മനസ്സിന്റെ ശിഖിരങ്ങളില്‍ എപ്പൊഴൊക്കെയോ പടര്‍ന്നുകയറിയിരുന്ന പ്രതീക്ഷകളില്‍നിന്ന് ഇന്നും പൊഴിഞ്ഞുപോകാതെ ഇതള്‍ വിരിച്ചു നില്‍ക്കുന്ന മുല്ലപൂക്കള്‍ പൊഴിക്കുന്ന ഗന്ധമാണതെന്ന്...

പിന്നെ...പിന്നെ...ചിലപ്പോള്‍ കരളിലെ ഒരുമൂലയില്‍ ഒഴിഞ്ഞുകിടക്കുന്ന കൂട്ടില്‍നിന്ന് കേള്‍ക്കാറുള്ള നഷ്ടപെട്ടുപോയ ഒരു പഴയകാലപ്രണയത്തിന്റെ വളകിലുക്കം നല്‍കുന്ന അസ്വസ്ഥത...

ഓര്‍മ്മകള്‍...

അതെനിക്ക് ഇപ്പോള്‍ ഈ പ്രവാസലോകത്തെ നിന്ദ്രകളില്ലാത്തരാത്രികളില്‍ വാരിപുതച്ച്‌കിടക്കാന്‍ ഒരു പട്ടുനൂല്‍പുതപ്പായിരിക്കുന്നു...

Monday, October 15, 2007

പ്രണയപര്‍വ്വം

പുലരികള്‍ തൂമഞ്ഞു തറ്റുടുത്തെത്തുന്ന
കുളിരിനായ് പുകള്‍പെറ്റ മകരമാസം.
ജീവിതം പോറ്റുവാന്‍ അലയുന്നവീഥിയില്‍
ആദ്യമായ് നാം കണ്ടുമുട്ടി.

അറിയില്ലെനിക്കതിനു മുമ്പെത്രവീഥികളില്‍
അറിയാതെ നാംകണ്‍ടിരുന്നു.
ഒരുപക്ഷെ ഇവിടെയാകാം സമയകാലങ്ങള്‍
ഒരുമിച്ചടുത്തു വന്നെത്തി.

പ്രണയത്തി‌നാടകള്‍ വാരിയെടുത്തെന്നെ
അണിയിച്ചു കുളിരുള്ളപവനന്‍.
അകതാരിലറിയാതെ ഉണര്‍ന്നൊരാ രാഗത്തില്‍
താളം‌പിടിച്ചെന്റെഹൃദയം.

നിന്‍‌മുഖം മാത്രം മനസ്സില്‍നിറഞ്ഞുഞാന്‍
നീമാത്രമായന്നു മാറി.
അന്നുതൊട്ടോരോ നിമിഷങ്ങളിലും
വളര്‍ന്നുപടര്‍ന്നെന്റെ മോഹം.

പ്രണയമാംപാത്രം മെനഞ്ഞുനിനക്കായെന്‍
നിറമറ്റജീവിതചേറാല്‍.
സൗമ്യമായെങ്കിലും നീയെനിക്കേകുന്ന
സ്നേഹമാം പൂന്തേന്‍‌നിറക്കാന്‍.

കാലം കടന്നുപോയ് ഒടുവില്‍‌വന്നെത്തി
പ്രളയത്തിന്‍ പുകള്‍പെറ്റൊരിടവമാസം.
മിന്നല്‍പിണരിനാല്‍ നെഞ്ചം‌പിളര്‍ക്കുന്ന
ബന്ധുസമൂഹത്തിന്‍ വര്‍ഷകാലം.

അവരെന്റെ കനവുകള്‍ കബന്ധങ്ങളാക്കി
അതിനെന്റെ ചിന്തയില്‍ ചിതയൊരുക്കി.
അതിലെന്റെ മോഹങ്ങള്‍ ചിറകറ്റുവീണു
അതിലെന്റെ ചിരികള്‍തന്‍ സതിനടത്തി.

സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ കാലിടറിവീണുപോയ് ഞാന്‍.പിരിയുന്നതില്‍ കൂടുതല്‍ വേദന ഒരുപക്ഷേ പിരിയാതിരുന്നാല്‍ ഈ സമൂഹം നമുക്കുവേണ്ടി കാത്തുവച്ചിരിക്കുന്നു എന്നതിരിച്ചറിവ് എന്നെതളര്‍ത്തികളഞ്ഞു.നിന്നില്‍നിന്ന് അകലാന്‍ ഞാന്‍ ഒരുപാട്ശ്രമിച്ചു അകലാന്‍ മാത്രം.മറക്കുവാന്‍ എനിക്കൊരിക്കലും കഴിയുകയില്ല.
ഇപ്പോള്‍ ഞാനും നീയും രണ്‍ട്‌ലോകങ്ങളിലാണ്.ശരീരംകൊണ്ടും ജീവിതംകൊണ്ടും.ഇനി ഈജന്മം നിനക്ക് എന്റേതാവാനും എനിക്ക് നിന്റേതാവാനും കഴിയില്ല എന്നെനിക്കറിയാം.എങ്കിലും ചിലനിമിഷങ്ങളില്‍.....

വിരഹമെന്‍ സിരകളില്‍ കൈതൊട്ടുണര്‍ത്തുന്നു
മിഴിനീരുകവിള്‍തഴുകി ഒഴുകിടുന്നു.
അറിയില്ലെനിക്കെന്തിനിപ്പോഴും നിന്നെ ഞാന്‍
അതിരറ്റുപ്രണയിച്ചിടുന്നു നിന്നെ അതിരറ്റു സ്നേഹിച്ചിടുന്നു......